പൂമുഖം

2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

നിനക്ക് ഞാന്‍ വെച്ചു നീട്ടിയ പാന പാത്രം അതെന്റെ ജീവനായിരുന്നു
ഒരുപ്പാട്‌ സ്വപ്നനങ്ങളുടെ ഇന്നോളമുള്ള എന്റെ മോഹങ്ങങ്ങളുടെ
എന്റെ സന്തോഷങ്ങളുടെ സംമിശ്രമായിരുന്നു .
മധുരമുള്ളതുമാത്രം നിനക്ക് ഞാന്‍ ആ പാന പാത്രത്തില്‍ സമ്മാനിച്ചു
കയ്പ്പുള്ളത് നീ അറിയാതെ ഞാനും ഭക്ഷിച്ചു .
പക്ഷെ
അതില്‍ എന്റെ കണ്ണ് നീര്കൊണ്ട് നിറയ്യ്ക്കാനായിരുന്നു നിനക്ക് താല്പര്യം
അറിഞ്ഞില്ല പ്രിയനേ ഞാന്‍ .......... നിനക്ക് മധുരത്തെക്കള്‍ ഏറെ ഇഷ്ടം "ഉപ്പി"നോടാനെന്നു ............................
**

2014 ഫെബ്രുവരി 23, ഞായറാഴ്‌ച

ഇന്നത്തെ സൌഹ്ര്തം


പിന്നില്‍ ല്‍ നിന്ന് കുത്താന്‍ അവന്‍ മിടുക്കനായിരുന്നു ,
തരം കിട്ടിയാല്‍ കാലുവാരാനും അവനു മടിയില്ല 
അച്ഛനേം അമ്മയേം അവന്‍ അവസരങ്ങല്‍ക്കനുസരിച്ചു മാറ്റി കൊണ്ടിരുന്നു.
സൈഡില്‍ കത്തിന്ന പച്ച ലൈറ്റ് ആയിരുന്നു അവന്റെ കപടതകകള്‍്കുള്ള വെളിച്ചം .
അവന്‍ എല്ലാവര്ക്കും നല്ല സുഹ്ര്‍ത്തായിരുന്നു ,അടുപ്പം കൂടുതല്‍ എന്ന് പറയാനായി ഒരു കൂട്ടം പച്ച ലൈറ്റ് സുഹ്ര്‍ത്തുക്കളും അവനുണ്ടായിരുന്നു .ആ കൂട്ടത്തിലെ ആരെയും അവന്‍ കൂട്ടുകൂടാന്‍ അനുവതിച്ചില്ല എല്ലാവരിലും അവന്‍ ആതിപത്യം ചെലുത്തി.കൂഒട്ടു കൂടുന്നവരെ തമ്മില്‍ കുത്തി തിരിക്കാനും അവനു മിടുക്കുണ്ടായിരുന്നു .
കൂട്ടത്തിലെ ഒരു സുഹ്രത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോകാനിറങ്ങിയ മറ്റു സുഹ്രത്തുക്കളെ തടഞ്ഞു " നമ്മുടെ ആരുമല്ലല്ലോ മരിച്ചേ അതുമാത്രമല്ല നമ്മളെ അവന്‍ അറിയിച്ചതുമില്ല ,കൂട്ടത്തില്‍ ഒരാളോട് വേണമെകില്‍ വരാന്‍ അല്ലെ പറഞ്ഞുള്ളൂ ,നമ്മള്‍ വലിഞ്ഞു കയറി പോണോ?എന്നിട്ടവന്‍ ആരും അറിയാതെ പോയി കണ്ടു ,കൂടെ പിന്നില്‍ നിന്നൊരു കുത്തും 
"ഞാന്‍ എല്ലാവരോടും പറഞ്ഞതാ പക്ഷെ ആരും വന്നില്ല നിന്റെ അച്ഛന്‍ അല്ലല്ലോ മരിച്ചേ പിന്നെ നിനക്കെന്ത ഇത്ര വിഷമം  ...എന്നാ അവര്‍ ചോദിക്കുന്നത് 
നീ എന്റെ ഉറ്റ സുഹ്ര്‍ത്തല്ലേ എനിക്ക് വരാതിരിക്കാന്‍ പറ്റില്ലല്ലോ ഞാന്‍ വന്ന കാര്യം അവരറിയണ്ട അത് പിന്നീട് പ്രശ്നമാകും .
അവന്‍ എല്ലാവര്ക്കും  നല്ല സുഹ്രത്തായി ജീവിച്ചു ... കാലം അവനിലെ നാരതനെ പുറത്തുകൊണ്ടു വരും വരെ കത്തിരിക്കുകയെ വഴി ഉള്ളു 

2014 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഇന്നത്തെ യാത്ര

     വലിയൊരു മടിച്ചിയാണ് ഞാന്‍ .എങ്കിലും ഇടയ്ക്കിടയ്ക്ക് എനിക്ക് സ്വബോധം നഷടപെടും .ചുറ്റുംഉള്ളതൊക്കെ വളരെ കൌതുകത്തോടെ വീക്ഷിക്കാന്‍ തുടങ്ങും .ചിലപ്പോള്‍ ചലനങ്ങള്‍ ഒരു അവാര്‍ഡ് സിനിമ കണക്കെ തോന്നും ചിലപ്പോ ടപ്പാം കൂത്ത് പാട്ട് പോലെ അടിച്ച്ചുപോളിയും .
        എന്നും രാവിലെ വീട്ടില്‍ നിന്ന് തുടങ്ങുന്ന യാത്ര പതിനെട്ടു കിലോമീറ്റര്‍ അകലെ ഉള്ള ഓഫീസില്‍ അവസാനിക്കും .നല്ല തിരക്കുള്ളതിനാല്‍ പലപ്പോഴും ബസ്സില്‍ സീറ്റ് കിട്ടാറില്ല നേരിട്ട് എത്തുന്ന ഒറ്റ ബസ്സും കിട്ടാറില്ല.പിന്നെ എന്റെ ചിന്ധകളെ ഭേതിച്ചു ഇടയ്ക്കിടയ്ക്ക് എന്നെ തേടി എത്തുന്ന ഫോണ്‍ വിളിയും .
       ഇന്ന് ഞാന്‍ തനിച്ചായിരുന്നു ആദ്യമേ തന്നെ സീറ്റും കിട്ടി നേരിട്ടുള്ള ബസ്സും കിട്ടി .ബസ്സിന്റെ ജാലകത്തിനോട് ചേര്‍ന്നിരുന്നു വിദൂരതയില്‍ നോക്കി എന്തെങ്കിലും ദിവാ സ്വപ്നം കാണുക ,ഇല്ലാത്ത കാമുകനെ സ്വപ്നം കാണുക ,എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിനോദം ആണ് ആ സമയങ്ങളില്‍ മനസ് വല്ലാതെ റിലാക്സ് ആകും .
ഇന്നുഎല്ലാം ഒത്തുവന്നപ്പോള്‍ പുതിയ ആശയങ്ങള്‍ തേടി ഞാന്‍ എന്റെ ചിന്ധകളെ വിധൂരതയിലേക്ക്ആട്ടി പായിച്ചു.അല്പ്പദുരം ദിക്കറിയാതെ പോയ ചിന്ഥകള്‍ പെട്ടന്ന് തിരികെ വന്നു .കാരണം രണ്ടു കിളികള്‍ കാക്കയും കൊക്കും.എന്റെ അരികത്തായി ആണ് കൊക്ക് ഇരുന്നത് കാക്ക കൊക്കിന്റെ അടുത്തും അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല ബന്ധുക്കളോ സഹോദരങ്ങളോ മറ്റോ ആകും എന്ന് കരുതി .പക്ഷെ കാക്കയുടെ കൈകള്‍ കൊക്കിന്റെ കൈകളെ മൂടുന്നുണ്ടായിരുന്നു .അപ്പോള്‍ എനിക്ക് കാര്യം മനസിലായി അവര്‍ ലവ് ബേര്‍ഡ്സ് ആയിരുന്നു .അതുകൂടി തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു പല പല ഡയലോഗുകള്‍ മനസ്സില്‍ കൂടി ഓടിപ്പോയി "അലുവയും മത്തി കറിയുംപോലെ ,കാക്കയും കൊക്കുംപോലെ, പാലും കരിയോയിലും പോലെ "വീണ്ടും ഓര്‍ത്ത്‌ ഊറി ഊറി ചിരിച്ചു .
പെട്ടന്നാണ് എന്റെ ചിരി നിലച്ചത് ചിന്ഥകള്‍ കാടുകയറിയത് ശ്ശൊ ഞാന്‍ എന്നെകിലുംഞാന്‍ ദിവസ്വസോപ്നം കാണുന്ന കാമുകന്റെ കൂടെ പോകുമ്പോള്‍ ആരെങ്കിലും ഇതുപോലെ ചിരിക്കില്ലേ ......
"ആനയും പാപ്പനും പോകുന്നേ "...എന്നും പറഞ്ഞു
എന്റെ ചിന്ഥകള്‍ ആവരുടെ ഇടയ്ക്ക് കയറിയിട്ടും അവരറിഞ്ഞില്ല എന്നെ അവര്‍ ശ്രദ്ധികുന്നത്തെ ഇല്ല .
ചിലപ്പോള്‍ മനസ്സില്‍ പ്രാകുകയാകും ശവം ഇവളെന്താ ലവ്‌വേര്സിനെ കണ്ടിട്ടില്ലേ എന്ന് ..
ഹഹ

2014 ഫെബ്രുവരി 19, ബുധനാഴ്‌ച

കുത്തി നോവിക്കുന്നവര്‍ക്കായി ഒരു കുത്ത് പാട്ട്

എന്റെ ശൂന്യതകൊണ്ട് നീ 
ആനന്ദം കണ്ടെത്തുന്നു എങ്കില്‍ 
കാലം നിന്നെ 
ശൂന്യതയില്‍ എത്തിച്ചിടും 
അന്ന് ഞാന്‍ .............
എന്റെ ദു;ഖങ്ങള്‍ക്ക് നീ 
കാരണക്കാരന്‍ ആണ് എങ്കില്‍ 
കാലം നിന്നെ 
തീരാ ദു;ഖത്തിനാല്‍ മൂടിടും 
അന്ന് ഞാന്‍ .........
എന്റെ പതനം കണ്ടു നീ
പരിഹസിച്ചിടുന്നുവെങ്കില്‍
കാലം നിന്നെ
നിന്നെയും പരിഹസിച്ചിടും
അന്ന് ഞാന്‍ .............
എല്ലാം തകര്‍ന്നു നീ
എന്റെ മുന്നില്‍ എത്തുന്നനാല്‍
അന്ന് ഞാന്‍ ........
കൊളുത്തീടും ദൈവത്തിനൊരു മെഴുകുതിരി
നിനക്ക് തീറെഴുതി തരുവാനായി ഞാന്‍ കാത്തു സൂക്ഷിക്കുമെന്‍ ഹൃദയം പണി മുടക്കുമോ എന്നൊരു സംശയം 
ഇടയ്ക്കിടയ്ക്ക് തുടിക്കുമെന്‍ ഇടം കണ്ണിനോടു ഞാന്‍ എന്താണ് ചൊല്ലേണ്ടു ?
ഇടം കണ്ണ് തുടികുകില്‍ ഇണയെ കന്നുമെന്നു പണ്ടേതോ മുത്തശ്ശി കഥയില്‍ 
ഇടവിട്ടെഴുതിയ വരിയെ കടമെടുത്തു ഞാന്‍ 
നീ വരുമെന്ന് ചോല്ലിടട്ടെ ........... 

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

എന്റെ പ്രണയ കാവ്യം

         ഹിമകണങ്ങള്‍ ഉതിരുന്ന ഇളം തെന്നല്‍ തഴുകുന്ന നിലാവുള്ള യാമത്തില്‍ ഏതോ പ്രണയകാവ്യം എഴുതി പൂര്‍ത്തിയാക്കുന്ന തത്രപാടിലായിരുന്നു അയാള്‍ .പ്രായം ഷഷ്ഠിപൂര്‍ത്തിയോടടുത്തിട്ടും ഇന്നും അയാള്‍ കാമുകന്‍ ആണ് അവളുടെ മാത്രം കാമുകന്‍.
           വെള്ളയില്‍ ചുമന്ന പൂക്കള്‍ ഉള്ള മെത്ത വിരിപ്പില്‍ മുല്ലപ്പൂക്കള്‍ വിതറുന്ന തിരക്കിലായിരുന്നു അവള്‍.മൂന്നു മെഴുകുതിരികള്‍ അവളുടെ കൂട്ടിനായി ആമുറിയില്‍ പ്രകാശം വിളമ്പുന്നുണ്ടായിരുന്നു.ആ അരണ്ട വെളിച്ചത്തില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ അയാളുടെ കയ്യും പിടിച്ചു സുഖത്തിനും ദു:ഖത്തിനും കൂട്ടുതേടി വന്ന അതേ രൂപം.അന്ന് ആ ചെറിയ വീട്ടില്‍ അവരിരുവരും അവരുടെ മധുര സ്വപ്നങ്ങളും.
          അന്നൊരു വ്യഴാഴിച്ചയായിരുന്നു അവളില്‍ അയാള്‍ ആദ്യ പ്രണയ കാവ്യത്തിന്റെ വിത്തുപാകിയ നാള്‍ .ചതഞ്ഞരഞ്ഞ മുല്ലപൂക്കളും,കുടിച്ചു തീര്‍ത്ത പാല്‍ ഗ്ലാസും,പാതി കടിച്ച ആഗ്രഹത്തിന്റെ പ്രതിബിംബഘനിയായാ ആപ്പിളും സാക്ഷി.
          മൂന്നു മാലാഖമാര്‍ ആ മനോഹര പ്രണയ കാവ്യത്തിന്റെ ബാക്കി പത്രം.അവളുടെ കണ്ണുകളും അയാളുടെ അധരവും ആയിരുന്നു ആ പെണ്‍കൊടികള്‍ക്ക്.ഒരു പക്ഷെ അവളില്‍ അയാള്‍ക്ക്‌ ആദ്യപ്രണയം ജനിച്ചത് അവളുടെ ജീവസുറ്റ കണ്ണുകളിലൂടെയും അവള്‍ക് അയാളുടെ മൊഴി മുത്തുകളിലൂടെയും ആയതുകൊണ്ടാകാം.പ്രായം അന്‍പത്തി‍‌‍യന്ജോടടുത്തിട്ടും അയാള്‍ക്ക്‌ അവള്‍ ഇന്നും ആ പഴയ ഇരുപത്തിരണ്ടുകാരി പൊട്ടിപെണ്ണായിരുന്നു.
          മൂന്നു മക്കളുടെയും എല്ലാ ഉത്തരവാതിത്വങ്ങളും തീര്‍ത്തു,ഏറ്റവും ഇളയവളുടെ മാംഗല്യമായിരുന്നു ഇന്ന്.ആ വലിയ വീട്ടില്‍ അവരിരുവരും പൂര്‍ത്തിയാക്കപെട്ട അവരുടെ പ്രണയ സ്വപ്നങ്ങളും.
         നാളെ എഴുതി പൂര്‍ത്തിയാക്കി പബ്ലികേഷനു അയക്കേണ്ട അയാളുടെ എക്കാലത്തെയും മോഹമായ എന്റെ പ്രണയ കാവ്യം എന്ന സൃഷ്ടിയുടെ തിരക്കിലായിരുന്നു അയാള്‍ അയാള്‍ക്കതു തന്റെ ഈ ജന്മത്തിലെ ഏറ്റവും മഹത്തരമായ സൃഷ്ടിയായിരുന്നു.തന്റെ പ്രിയതമയ്ക്കായുള്ള അയാളുടെ പ്രണയോപഹാരം.അവളോടോപ്പമുള്ള ജീവിതം തുടങ്ങിയ ആ രാത്രിയില്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചതായിരുന്നു ഇങ്ങനെ ഒരു സൃഷ്ടി തങ്ങളുടെതായാ എല്ലാ ഉത്തരവാദിത്വങ്ങളും തീര്‍ത്ത വയസാംകാലത്തെ ആ മധുവിധുരാത്രിയില്‍ തങ്ങളുടെ ജീവിതത്തിന്റെ പ്രണയകാവ്യം അവള്‍ക്കു സമ്മാനിക്കണം.
        മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ ആ മധുവിധു രാത്രിയില്‍ അവള്‍ക്കു സമ്മാനിക്കാനായി തണുത്ത നിലാവത്തു തന്റെ ജീവനുരുക്കി എഴുതി പൂര്‍ത്തിയാക്കിയ സൃഷ്ടിയുമായി അയാള്‍ മുറിയിലെത്തി.
         മരണവേദനയാല്‍ തട്ടി മറിക്കപെട്ട പാല്‍ ഗ്ലാസും,ചിതറി തെറിച്ച പഴങ്ങളും,ഉരുകി ഒലിക്കുന്ന മെഴുകുതിരികളും സാക്ഷി.ചതഞ്ഞരഞ്ഞ മുല്ലപൂക്കള്‍ക്ക് നടുവില്‍ അവള്‍,അവളുടെ മരിച്ചിട്ടും മരിക്കാത്ത ജീവസുറ്റ അയാളില്‍ ആദ്യപ്രണയം ജനിപ്പിച്ച അവളുടെ കണ്ണുകള്‍ അയാള്‍ മെല്ലെ അടച്ചു .
        തണുത്തുറഞ്ഞ നിലാവത്ത് അയാള്‍ അവള്‍ക്കായി എഴുതിയ പ്രണയ കാവ്യം ജീവന്റെ തുടിപ്പ് നിലച്ച തണുത്തുറഞ്ഞ അവളുടെ കൈകളില്‍ സമര്‍പ്പിച്ചു അയാള്‍ തേങ്ങി.
********************************************************************************************
മാസങ്ങള്‍ക്ക് ശേഷം അയാളുടെ എന്റെ പ്രണയ കാവ്യം ലോകം കണ്ടു അതില്‍ മൂന്നാം പേജില്‍ ആമുഖത്തിനു മുമ്പായി ഇങ്ങനെ ഉണ്ടായിരുന്നു .
സമര്‍പ്പണം

എന്റെ പ്രിയതമയ്ക്കായി

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

വാശി കളഞ്ഞു സ്നേഹികുക ....പരസ്പരം തോറ്റു കൊടുക്കാനും തയ്യാറായാല്‍ പിണക്കം സ്നേഹത്തിന്റെ ആഴം കൂട്ടും തീര്‍ച്ച ...ഞാന്‍ വലിയവന്‍ ഞാന്‍ വലിയവള്‍ എന്നാ ഭാവം ഉപേക്ഷികുകയാനെകില്‍ 
പ്രണയം സ്നേഹം കൊണ്ട് സ്വര്‍ഗം ഭൂമിയില്‍ തീര്‍ക്കാം
വിജനതയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ .....
അരികില്‍ ഒരല്പ സ്ഥലം ബാക്കി ........
സ്വപ്നം പോലെ നീയും ..........
സംഗീതം പോലെ നിന്‍ പ്രണയവും 
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചതു മിച്ചം ........
വരാന്നു പറഞ്ഞിട്ടാണ് എങ്കില്‍ വന്നതുമില്ല .......
ഫോണും നോക്കി ഇരുന്നു തളര്‍ന്നു .......
തിരയെണ്ണി തിരയെണ്ണി മടുത്തു .......
എവിടെയാണ് നീ ......

നിനക്കായ്‌


സൂര്യനും ,ചന്ദ്രനും 
മാറിമാറി വന്നുപോയ്‌ ...
ശിശിരവും ,ഹെമന്ധവും 
മാറിമാറി വന്നുപോയ്‌ ........
നീ വരുമെന്നോര്‍ത്തു,
നിനക്കായ്‌ ഞാന്‍ -
കത്തുവേച്ചോരാ പനിനീര്‍പ്പൂക്കള്‍ ..
കാലത്തിന്റെ ലീലാ വിലാസങ്ങളില്‍,
ഇതള്‍ കൊഴിഞ്ഞു പോയതെന്‍
കുറ്റമാണോ പ്രിയതമാ .....
സത്യം പറയുന്നവരെ സമൂഹം ഭ്രാന്ധി എന്ന് വിളിക്കും ...
സത്യമെഴുതുന്ന എന്റെ കൈകളെ നിങ്ങള്‍ തല്ലി ഒടിക്കും .....
സത്യത്തിലേക്ക് നടന്നടുകുന്ന എന്റെ കാലുകള്‍ നിങ്ങള്‍ വെട്ടികളയും 
അതൊരു സമൂഹ സത്യമാണ് 
ആര്‍ക്കും പിടികില്ല
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മടുത്തു എനികീ ജനാതിപത്യവും ,
രാഷ്രീയ നാടകവും .
സത്യവും മിത്യയുമറിയാതെ 
ആരോക്കയോ 
എന്തൊക്കയോ കുത്തി കുറിക്കുന്നു 
പത്രധര്‍മം 
റേറ്റിങ്ങില്‍ മുങ്ങാം കുഴി ഇട്ടു 
അല്പം ശ്വാസത്തിനായി നിലവിളിചീടുന്നു 
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മഴക്കാലമല്ലേ 
കുളിര്‍ തെന്നല്‍ വീശിയില്ലേ 
ഒരു കുഞ്ഞു മോഹമെന്‍ 
ഉള്ളില്‍ തളിര്ത്തില്ലേ 

ആരാരും കാണാതെ 
ആരാരും അറിയാതെ 
ഞാന്‍ കണ്ടോരായിരം 
കനവുകള്‍ മിഴിപൂട്ടിയില്ലേ 

ഒഴുകി തുടങ്ങിയോരെന്‍
മിഴിനീര്‍ കണങ്ങള്‍ ,‍
ഉപ്പില്‍ രുജിയെന്‍
വദനങ്ങളില്‍ നല്‍കിയില്ലേ

പൊട്ടിതകര്‍ന്നോരാ
വളപോട്ടുകള്‍
റാന്ധലില്‍ വെച്ചിണക്കി
ചേര്‍ത്തപ്പോള്‍ മുഴച്ചില്ലേ

സാന്തോനമായ്‌ മെല്ലെ എന്നെ
തലോടിയോരാ
കൈകളില്‍ വീണു
ഞാനും മയങ്ങി 
എന്നിലെ എന്നെ ഞാന്‍ 
എഴുതി കൊണ്ടേ ഇരുന്നു .
ഓരോ നാളും എഴുതി തീരുമ്പോള്‍ 
അക്ഷര മുത്തുകള്‍ കണ്ണുനീര്‍ മണികളുമായി 
കലര്‍ന്ന് 
വൃത്തിഹീനമായികൊണ്ടിരിക്കുന്നു .
എന്റെ തൂലിക മരിച്ചു കൊണ്ടിരിക്കുന്നു ഞാനും 
പ്രാണവായു നഷ്ടമാവുമോ എന്നറിയില്ല എനിക്കിപ്പോഴും 
ദൈവത്തിനോട് ഇരു കൈകളും നീട്ടി യാചിക്കുന്നു 
എന്റെ ജീവന്‍ എടുത്തു എന്റെ പ്രണവായുവിനെ സംരക്ഷിക്കാന്‍ 
എങ്കില്‍ എന്റെ തൂലിക മരിക്കയില്ല 
അവ ജീവിക്കും നിന്നിലൂടെ 
എന്റെ ജന്മം സഫലമായി എന്ന സന്തോഷത്തില്‍ ഞാനും
ചിറകടിച്ചു 
പറക്കാന്‍ മോഹിച്ചു 
ഒടിഞ്ഞ ചിറകുകള്‍ 
വേദനിച്ചതും 
കണ്ണില്‍ നിന്ന് 
ചുടുചോര പോടിഞ്ഞതും 
അറിഞ്ഞില്ല
ഉയരത്തില്‍ ഉള്ളോരാ
മരക്കൊമ്പ് നോക്കി
തന്റെ മോഹത്തിന്‍
ചിറകിലേറി
വിഡ്ഢിയാം ആക്കിളി
പിന്നെയും പിന്നേം
പറന്നുയര്‍ന്നു
ഒടുവില്‍
അവശയായ്‌ തളര്‍ന്നു
ഏതോ
കഴുകന്റെ പിടിയിലമറന്നു
പാവം
ആക്കിളിതന്‍ മോഹങ്ങളും സ്വപ്നങ്ങളും 
അവള്‍ 
പതിനാറു തികഞ്ഞതും 
പരുവമെത്തിയതും അറിഞ്ഞില്ല !
പെണ്ണ് കാണാന്‍ വന്ന ചെക്കനെ 
നോക്കി നിറകണ്ണുകളോടെ ,
വാതിലിന്‍ പിന്നില്‍ മറഞ്ഞവള്‍ .
നാണം കൊണ്ട് കവിള്തുടുതെന്നുപ്പ ...
പെടികൊണ്ടോടി മറഞ്ഞെന്നുമ്മ .......
കാമ വെറിയോടടിമുടി നോക്കി പുയ്യാപ്ല ...
പെണ്ണെ പതിമൂന്നില്‍
രണ്ടു പെറ്റു ഞാന്‍ എന്നുമ്മാമ്മ ....
എഴുതി തീരാത്ത പുസ്തകം മടക്കി
ആരോ വാരി ഉടുപ്പിച്ച സാരിതലപ്പുകൊണ്ട്
കണ്ണുനീര്‍ ഒപ്പി കടന്നു ചെന്നു മണിയറയില്‍ !
അവള്‍ക്കത് മണിയറയോ അതോ
തന്റെ മോഹത്തിന്‍ കൊലയറയോ
കാലം കഴിഞ്ഞതും കാലം പോയതും
അറിഞ്ഞില്ല പാവമാ പെണ്കൊടി .
അപ്പുറത്തെ തൊഴുത്തിലെ
നീലിപശുവിനും പേറ്റുനോവായിരുന്നു
മാസം തികഞ്ഞത് പെറ്റു
മാസം തികയാതവളും
പതിനേഴാം വയസില്‍ അവള്‍ മരിച്ചു
അമ്മയില്ലാ ബാല്യവും പേറി
ഒരു കുഞ്ഞു തേങ്ങല്‍
മാത്രം ബാക്കിയായ്‌ 

മാടും പെണ്ണും


കാറും കോളും നിറഞ്ഞ
വാനത്തിനു കീഴെ ,
ഒരു തുണ്ട് ഭൂമി
സ്വന്തമായി ഉള്ളവന്‍
മാടിനെ വാങ്ങി!
വളര്‍ത്തി തുടുപ്പിച്ചു
ചന്തയില്‍ വിറ്റപ്പോള്‍ ,
ആവശ്യക്കാര്‍ ഏറെ
കൈ നിറയെ പണവുമായവന്‍
സ്വന്തം മണ്ണില്‍ തലച്ചായ്ച്ചു.
* * *
ജീവനും ശ്വാസവും നല്‍കി ,
പോറ്റി വളര്‍തിയോരാ ......
പെന്മാണിയെ,
കല്യാണ ചന്തയില്‍ നിര്‍ത്തിയപ്പോള്‍
ആര്‍ക്കും വേണ്ടാത്തോ-
രതിക പാറ്റായി
നിന്നു അവള്‍ നാളുകള്‍ ഏറെ
കണ്ണീരും പ്രാര്‍ത്തനയും വഴിപാടുമായി !
ഉള്ള ഒരുപിടിമണ്ണും
വിറ്റുപെറുക്കി
പൊന്നും ,പണവും, പെണ്ണും
കൊടുത്ത് എന്നിട്ടും
കുറഞ്ഞു പോയെന്നാരോ ....
* * *
മാടും പെണ്ണും തമ്മില്‍ എന്തെ
വിപരീതാനുപാതമായി!
മനുഷ്യനെക്കാള്‍ മൃഗത്തിനെന്തേ
വിലവന്നു!
* * *
എല്ലാം കഴിഞ്ഞവന്‍
തലചായ്ക്കാനൊരു പിടി മണ്ണില്ലാതെ ,
അവസാനം
ആറടി മണ്ണുമാത്രം അവനു സ്വന്തം .
***************************************************
പ്രണയം ജനിക്കുമ്പോള്‍ ,
സ്വപ്നം ജനിക്കുന്നു ....
പ്രണയം മരിക്കുമ്പോള്‍ ,
കവിത ജനിക്കുന്നു .......
ഓരോ വരിയിലും 
ആരുടെയോക്കയോ കണ്ണുനീര്‍
വീണു നനഞ്ഞിരിക്കാം
അവ ചവിട്ടി മെതിച്ചു നീ
നടന്നകലുമ്പോള്‍
സൂക്ഷിക്കുക
തെന്നി വീഴാതിരിക്കാന്‍
******************
കൊതിതീരെ വരയ്ക്കുവാന്‍ 
അവനു ഞാനൊരു ചുമര്‍ നല്‍കി ,
അവനതില്‍ 
കൂര്‍ത്ത കത്തികൊണ്ട് കുത്തി വരച്ചു ,
അവനറിയില്ലല്ലോ അവനു ഞാന്‍ സ്നേഹപൂര്‍വ്വം 
വരയ്ക്കുവാന്‍ കൊടുത്തതു 
എന്റെ ഹൃദയമായിരുന്നു എന്ന് ......
വേദന കൊണ്ട് പുളഞ്ഞിടും ,
രക്തം പോടിഞ്ഞിട്ടും ,
കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടും ,
അവന്റെ സന്തോഷത്തിനായി
എന്റെ ഹൃദയം വിട്ടുകൊടുത്തു
അവനതില്‍ കോറിവരച്ചു -
ആഹ്ലാതം കണ്ടെത്തിക്കോട്ടേ .....
എന്റെ അവസാന ശ്വാസം വരെയും !
*********************************

ഒരിക്കല്‍ എങ്കിലും വന്നിടുമോ


************************
തെളിയാത്ത തൂലിക കൊണ്ട്
ഞാന്‍ എന്‍
ഹൃദയത്തില്‍ കോറി വരച്ചു
നിന്‍ ചിത്രം .......
പുനജിരിക്കും നിന്‍ മുഖം എന്‍
മനസ്സില്‍ ഒരു മഞ്ഞു കണമായ്
നിറഞ്ഞു നിന്നു.....
നിന്‍ നിറയും കണ്ണുകള്‍ എന്റെ
ഉള്ളില്‍ ഒരു നേര്‍ത്ത നൊമ്പരമായ്
തെളിഞ്ഞു വന്നു ........
നാം കണ്ടോരായിരം കിനാവുക്കള്‍ ഒക്കയും
ആശതീരാതെ മരണം പുല്കിയല്ലോ ...
ഒരു നോക്കു കാണുവാന്‍ വന്നിടുമോ ?
ഇനി ഒരുനാള്‍ എങ്കിലും എന്റെ മുന്നില്‍
തെളിയുന്ന തൂലിക കൊണ്ട് ഞാന്‍
നിന്‍ ചിത്രം ഇനി -
ഒരിക്കല്‍ ,ഒരിക്കല്‍ എങ്കിലും
എന്‍ ഹൃദയത്തില്‍ വരച്ചോട്ടെ !!!!!
**********************

ഇനിയെങ്കിലും മരിച്ചിരുന്നെങ്കില്‍


*************************************************************
നിവര്‍ന്നു നില്‍ക്കാനാവാതെ
ആരോ കൈപിടിച്ചു നടത്തിയ 
ബാല്യത്തിനും സ്മരണയോതി ,
കൌമാരത്തില്‍ പടവുകള്‍ 
ഓരോന്നോരോന്നായി ചവിട്ടി മെതിച്ചു 
കയറി ചെന്നതോ നാശത്തിന്‍ മൂര്താവില്‍ !
യവ്വനം എന്നില്‍ വിത്തുപാകാനോരുങ്ങുoപോഴേ 
ഞാന്‍ ഒരു പാഴ് മര്ഭൂമി ആയിമാറിയിരുന്നു .
ആരോ ചെയ്തു കൂട്ടിയപാപം കണക്കെ ഞാന്‍
എന്നെത്തന്നെ ശപിച്ചു കഴിച്ചു കൂട്ടി ,
സഹശ്ര കണക്കിനു നാഴികകള്‍ .
ശുദ്ധജലം വറ്റുമെന്‍ മനസാം മരുഭൂവില്‍
കൊത്തിക്കിളച്ചു തടമെടുത്തു -
മോഹത്തിന്‍ വിത്തുപാകിയാരോക്കയോ
മുളച്ചതും തളിര്‍ത്തതും ഞാനറിഞ്ഞു
കണ്ണുനീരിനാല്‍ വെള്ളവും ദുഃഖത്തിനാല്‍ വളവും
നല്‍കിയതു കൊണ്ടാകുമോ ?
പൂവിടും മുമ്പേ എന്‍ മോഹങ്ങള്‍
കരിഞ്ഞുണങ്ങി പോയത് !
ശാപം കിട്ടിയ ഓര്‍മകളെ നിങ്ങള്‍
ഇനിയെങ്കിലുമൊന്നു മരിച്ചെങ്കില്‍!
നിങ്ങള്‍ക്കായി ഞാന്‍ ഒരു
സ്മശാനം തീര്‍ത്തേനെ ...
ഒരിക്കലും പൊട്ടാത്ത വിശ്വാസത്തിന്‍
കരിങ്കല്ലു കൊണ്ടൊരു ചുറ്റുമതിലും !
**************************

ഉത്തരം


***************************
അഞ്ചാം തരത്തില്‍ 
അവസാന ഇരിപ്പിടത്തില്‍ 
ചിന്താകുലനാം 
ഉണ്ണിയോടദ്യാപകന്‍ 
ഇതിന്റെ ഉത്തരമെന്താ ?

ചിന്ത തന്‍ കൊടുമുടിയില്‍ 
യാഥാര്തിയത്തിലേക്ക് 
ഉത്തരം മുഖം തിരിഞ്ഞു
നില്‍ക്കും അവനോടു
നാളെ അച്ഛനെയും കൂട്ടി വരൂ ..
.
അമ്മതന്‍ മടിയില്‍
തലവെച്ചു പലകുറി
കരഞ്ഞും വശി പിടിച്ചും
നേടാനാവാത്ത ആ ഉത്തരം ?
അച്ഛന്‍ ...............
മഞ്ഞുതിരും യാമങ്ങളില്‍ 
നിറഞ്ഞ കണ്‍തടവുമായി 
ഞാന്‍ അലഞ്ഞു 
മഞ്ഞു പോഴിഞ്ഞിട്ടോ 
ഇരുള്‍ മൂടിയിട്ടോ എന്റെ കണ്ണുനീര്‍ ആരും കണ്ടതില്ല 
തൊണ്ടയില്‍ കുരുങ്ങിയ തേങ്ങലുകള്‍ 
പുറം ലോകം കേണ്ടതുമില്ല
ആശയ ദാരിദ്രിയമോ 
അക്ഷര ദാരിദ്രിയമോ 
എനിക്ക് ..
എന്തായാലും ദാരിദ്രിയത്തിന്റെ കൊടുമുടിയില്‍ 
ഞാനിപ്പോള്‍ വെയില്‍ കായുകയാണ്
നിലാവിനെ ചുംപിക്കും 
നിശാഗന്തിപൂവേ .......
രാത്രിതന്‍ നിഗൂടതയില്‍ വിരിയും 
നിന്നെ ഞാന്‍ എന്‍ 
നെറുകയില്‍ ചൂടിക്കോട്ടേ ...
ഏറ്റവും നല്ല ജനാതിപത്യ രാജ്യം ഇന്ത്യ ,കൂടുതല്‍ ദരിദ്ര ജനങ്ങളും ഇന്ത്യയില്‍ .ദിനം പ്രതി ഏറ്റം കൂടി വരുന്ന രാഷ്രീയ പാര്‍ട്ടികള്‍ പല പല നിറത്തിലും ഡിസൈനിലും ഉള്ള കൊടിമരങ്ങള്‍ ,മതങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങളും പള്ളികളും മുസ്ലീം പള്ളികളും അവര്‍ക്കും ഉണ്ട് കൊടിമരങ്ങള്‍ .കൊടിമരങ്ങള്‍ കെട്ടാന്‍ മത്സരിക്കുന്ന ഇന്ത്യ .
ഓരോ രാഷ്രീയ പാര്‍ട്ടിയും കൊടിമാരങ്ങല്‍ക്കുവേണ്ടി ദിനം പ്രതി ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് ഓരോ മതവും ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് .
ഉടുതുണിക്ക് മരുതുണിമാറ്റിയിടാന്‍ ഇല്ലാത്ത ലക്ഷ കണക്കിന് ആളുകള്‍ വസിക്കുന്ന നമ്മുടെ ഇന്ത്യയില്‍ .രാഷ്ടീയ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും കൊടിതോരണങ്ങള്‍ കെട്ടാന്‍ ഒരു വര്ഷം ഉപയോകിക്കുന്ന തുകയോ തുണിയോ ഉണ്ടെകില്‍ ഒരു പക്ഷെ അഞ്ചു വര്‍ഷത്തേയ്ക്ക് ഈ പറഞ്ഞ ലക്ഷ കണക്കിന് ആളുകള്‍ ഉടുതുണിക്ക്‌ മരുതുനി മാറ്റി ഇടാന്‍ കഴിയാത്തവര്‍ ഉണ്ടാകുമായിരുന്നില്ല .
ചുമ്മാ തോന്നിയ ഒരു ഭ്രാന്തന്‍ ചിന്ത
 

പ്രിയനായ്

Photo: ഒരു  പൂ പോലെ ഞാനും 
പൂങ്കാറ്റായ് നീയും 
ഇണങ്ങിയും പിണങ്ങിയും
നടന്ന കാലം 

ഓര്‍മ്മകള്‍ മാത്രം
ബാക്കി വെച്ചു നീ നടന്നു 
ഇനിയൊരു വരവില്ലെന്നു ചൊല്ലി 
നിറയും മിഴിയുമായ് 

പിടയും എന്‍ ഉള്ളിലെ 
വെമ്പല്‍ നീ കേട്ടതില്ല 
നിറയും എന്‍ കണ്‍-
കോണുകള്‍ നീ കണ്ടതില്ല 

മുഖം തിരിഞ്ഞിരിക്കും 
എന്നോടൊന്നും 
പറയാതെ മൌനമായ് നീ 
വിടചൊല്ലി അകന്നു 

ആള്കൂട്ടതില്‍ പലവുരി ഞാന്‍ 
നിന്നെ തിരഞ്ഞെങ്കിലും 
നീ എന്റെ കണ്ണില്‍ നിന്നോ-
ത്തിരി ദൂരം പോയിമറഞ്ഞിരുന്നു 

എങ്കിലും 
എന്‍ ഇടനെഞ്ജില്‍  നീ 
എന്റെ അരികത്തായ് 
എന്‍ പ്രാണനായ് കൂട്ട് നിന്നു.
ഒരു പൂ പോലെ ഞാനും
പൂങ്കാറ്റായ് നീയും
ഇണങ്ങിയും പിണങ്ങിയും
നടന്ന കാലം

ഓര്‍മ്മകള്‍ മാത്രം
ബാക്കി വെച്ചു നീ നടന്നു
ഇനിയൊരു വരവില്ലെന്നു ചൊല്ലി
നിറയും മിഴിയുമായ്

പിടയും എന്‍ ഉള്ളിലെ
വെമ്പല്‍ നീ കേട്ടതില്ല
നിറയും എന്‍ കണ്‍-
കോണുകള്‍ നീ കണ്ടതില്ല

മുഖം തിരിഞ്ഞിരിക്കും
എന്നോടൊന്നും
പറയാതെ മൌനമായ് നീ
വിടചൊല്ലി അകന്നു

ആള്കൂട്ടതില്‍ പലവുരി ഞാന്‍
നിന്നെ തിരഞ്ഞെങ്കിലും
നീ എന്റെ കണ്ണില്‍ നിന്നോ-
ത്തിരി ദൂരം പോയിമറഞ്ഞിരുന്നു

എങ്കിലും
എന്‍ ഇടനെഞ്ജില്‍ നീ
എന്റെ അരികത്തായ്
എന്‍ പ്രാണനായ് കൂട്ട് നിന്നു.
ഏകാന്തതയെ നിന്നോടെനികിന്നു 
എന്തിഷ്ടമാണെന്നോ 

നിഴലുറങ്ങും വഴികളില്‍ 
നിലാവ് പെയ്യും യാമത്തില്‍ 
നിന്നോടൊപ്പം കൂടി ഞാന്‍ എന്‍
ജീവിതത്തിന്‍ തമ്പുരു മീട്ടുന്നു 

ഏകാന്തതയെ നിന്നോടെനികിന്നു 
എന്തിഷ്ടമാണെന്നോ

നിഴല്‍

പിച്ച വെച്ചു നടക്കുന്ന നാള്‍ വഴികളില്‍ 
അച്ഛന്റെ കൈകളില്‍ മുറുകെ പിടിച്ചും 
അമ്മതന്‍ നിഴലില്‍ സുഖ നിദ്ര കൊണ്ടും 
കൌമാരത്തിന്‍ വിരലുകള്‍ 
യവ്വനത്തെ തോട്ടീടുമ്പോള്‍ 
കാമുകന്റെ നിഴലില്‍ എല്ലാം മറന്നും 
അമ്മയെന്ന സത്യത്തെ തള്ളി പറഞ്ഞും 
അച്ഛന്‍ എന്ന ദൈവത്തെ നുള്ളി നോവിച്ചും 
വെട്ടി പിടിച്ചു നീ നേടിയ ജീവിതം 
തട്ടി തെറിപ്പിച്ചു കാലം എന്നാ കാലന്‍ !
നിന്‍ ജീവിതം ഹോമിച്ചു നല്കിയോരാ ജീവനെ
നിന്‍ നിഴലില്‍ കിടത്തി ജീവിതം നല്‍കുമ്പോള്‍
അറിയുന്നു നീ നിന്‍ അമ്മതന്‍ നിഴലിന്റെ മഹത്വം.
ചിലരെ നമ്മള്‍ ചിലര്‍ക്ക് പരിചയപ്പെടുത്തും 
അവസാനം അവരായി
അവരുടെ പാടായി 
നമ്മള്‍ പുറത്തായി 
സൌഹ്ര്തത്തില്‍ നിന്നും പ്രണയത്തിലെക്കുള്ള ദൂരം വളരെ ചെറുതും മനോഹരവും ആണ് .
എന്നാല്‍ പ്രണയത്തില്‍ നിന്നും സൌര്തത്തിലെക്കുള്ള അകലം ദുര്‍ഗാടം ഏറിയതും  അനന്ധവുമാണ് .