പൂമുഖം

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

കാലമേ നിന്നിലൂടെ ഞാനെന്‍ യാത്ര തുടരുന്നു!
ഇനി വരുവാന്‍ സാദ്യത ഇല്ലാതെ -
ചവിട്ടി കടന്നുപോയ വഴികള്‍ . 
ഇനി കാണാന്‍ കഴിയാത്ത- 
കണ്ടു മറന്ന മുഖങ്ങള്‍ .
എല്ലാം ഒരു ഓര്മ്മപെടുത്തലായി ,
കാലം എന്നില്‍ അവശേഷികക്കുമ്പോള്‍...!
കാലമേ നിന്നിലൂടെ അല്ലാതെ,
ഞാന്‍ എങ്ങനെ എന്‍ യാത്ര തുടരും ?
“ജനനം” എന്ന മൂന്നക്ഷരത്തില്‍ നിന്നും ,
“ജീവിതം” എന്ന മൂന്നക്ഷരം വഴി ,
“മരണം” എന്ന മൂന്നക്ഷരതിലെക്കുള്ള -
പ്രയാണം ആണ് എന്റെ യാത്ര .
ജന്മത്തില്‍ നിന്നും ഉടലെടുത്തുപോം
സ്വപ്നങ്ങളും ആഗ്രഹങ്ങളും
ജീവിതം എന്ന പാതയില്‍
സഭലമാക്കുവാനായി ഞാന്‍
എന്റെ യാത്ര തുടരുന്നിതാ ...........
മരണമേ നീ എന്നെ പുല്കുന്നതിനു മുന്പേു
കാലമേ നിന്നിലൂടെ ഞാന്‍
എന്‍ ജീവിതം വഴി
ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരുന്നു ...
ഞാന്‍ നെയ്തു കൂട്ടിയ എന്റെ സ്വപ്നങ്ങളുടെ എല്ലാം ശവകല്ലറ എന്റെ ഡയറി താളുകള്‍ ആയിരുന്നു ............
അതില്‍ ഏറ്റവും മനോഹരമായ കല്ലറ അത് നിന്റെതായിരുന്നു ......
നീ വലിച്ചെറിഞ്ഞു പോയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ കെട്ടിപൊക്കിയ സ്മാരകം ....
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പൂമ്പാറ്റ ആയിരുന്നു .വര്‍ങ്ങളുടെ ലോകത്ത്പാറി നടന്നു. ജീവിച്ചത് ദിവസങ്ങളോളം എങ്കിലും,ഞാന്‍ സന്തോഷവതി ആയിരുന്നു . ലവലേശം ഭയമില്ലാതെ ഭൂമിയില്‍ ഞാന്‍ പറന്നു നടന്നു. അല്പ്പംന കൂടി ആയുസ് ദൈവം നീട്ടി തന്നിരുന്നു എങ്കില്‍ എന്ന് ഏറെ ആഗ്രഹിച്ചു .അതിനായി ഞാന്‍ പ്രാര്ത്തിടക്കുകയും ചെയ്തിരുന്നു .
പുനര്ജ്ു ന്മം മാനവന്‍ ആയി മാറിയപ്പോള്‍,അതും ഒരു സ്ത്രീയായി ജനിച്ചപ്പോള്‍ .സ്വാതന്ദ്രിയങ്ങള്ക്ക് ഭ്രഷ്ട്‌ കല്പിച്ചു, എന്റെ സന്തോഷം മറ്റാര്കൊക്കയോ വേണ്ടി ത്യജിച്ചു .വര്ണ‍ങ്ങളുടെ ലോകം എനിക്ക് അന്യമായി .അതിനേക്കാള്‍ ഉപരി ഞാന്‍ ഭയപ്പെടാന്‍ തുടങ്ങി നരനേയും നായയും നരിയും എല്ലാം എല്ലാം എല്ലാം ..................
ജീവിതം ദൈവം എനിക്ക് ദിവസങ്ങളില്‍ നിന്നും വര്ഷ.ങ്ങളിലേക്ക്
നീട്ടിതന്നു. പക്ഷെ മരണം എന്നതിനെ പുലകാന്‍ പലപ്പോഴും ഇടനെഞ്ച് വെമ്പി. ദൈവമേ നീ ഇട്ട ആയുസ് നീ തന്നെ എടുക്കണേ എന്ന് പ്രാര്തിക്കേണ്ടി വന്നു .
ഇനിയൊരു ജന്മം ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍ ദിവസങ്ങളുടെ ആയുസ് ഉള്ള വെറുമൊരു പൂമ്പാറ്റ ആയാല്‍ മതിയെയിക്ക് . നൊന്തു പെറ്റ കുഞ്ഞിനെപോലും ഭയന്നു ജീവിക്കേണ്ടി വരുന്ന ഈ സ്ത്രീ ജന്മം ദൈവമേ എനിക്ക് ഇനി വേണ്ട .പെറ്റമ്മയെയോ സ്വന്തം മകളെയോ സഹോധരിയെയോ പോലും തിരിച്ചറിയാന്‍ കഴിയാത്ത പുരുഷ ജന്മവും വേണ്ട !
നിഴല്‍ പക്ഷി 
**************8
അല്ലയോ നിഴല്‍ പക്ഷി നീ ഞാനായിരുന്നു ..........
എന്നിലെ രഹസ്യങ്ങളുടെ പെട്ടി പൂട്ടി താക്കോല്‍ നിന്നില്‍ സമര്‍പ്പിച്ചു ഞാനല്പം ഇമ ചിമ്മിയ നേരം കൊണ്ട് നീ കൈമാറി പോയ താക്കോല്‍ ഇന്ന് ഒരു കൂട്ടം താക്കോലായി മാറി കഴിഞ്ഞിരിക്കുന്നു .അതില്‍ നിന്ന് ഞാന്‍ എങ്ങനെ യഥാര്‍ത്ഥ താക്കോല്‍ കണ്ടെത്തും ഞാന്‍ നിന്നെ ഏല്‍പിച്ച താക്കോല്‍ ഏതെന്നു പോലും എനിക്ക് കണ്ടെത്താനകാത്ത വിധം അതിന്റെ വ്യാജന്‍ പല പല കൈകള്‍ ചേര്‍ന്ന് നിര്മിച്ചിരിക്കുന്നു ............
ആരൊക്കയോ ചേര്‍ന്ന് പുതിയ പൂട്ടുകള്‍ പോലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ....ഏറെ കുറെ പണി പൂരത്തി ആയി കഴിഞ്ഞിരിക്കുന്നു .....
അല്ലയോ നിഴല്‍ പക്ഷി നീ ഞാന്‍ തന്നെ ആയിരുന്നില്ലേ എന്നിട്ടും നീ എന്തിനെന്നെ ചതിച്ചു ......നിന്റെ ഉമ്മറത്തെ ഉത്തരപടിയില്‍ തൂങ്ങിയാടുന്ന എന്റെ ശവശരീരം കണ്ടു നീ തൃപ്ത്യ്പെടുക ..........
 സ്വന്തം നിഴലിനെ പോലും ഇന്ന് വിശ്വസിക്കാന്‍ ആകില്ല അത്രതന്നെ 
ഓരോ ദിനരാത്രങ്ങള്‍ എന്നില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആയുസ് എത്തിയുള്ള മരണത്തിനും ജനനത്തിനും ഇടയിലുള്ള നാഴിക ദൂരം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു ,അതിന്റെ അടയാളങ്ങള്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു!
നരബാധിച്ച എണ്ണം അപ്പാടെ കുറഞ്ഞ മുടി ഇഴകളും .........,
കാലത്തിനായി പണയം വെച്ച പല്ലുകളും........... ,
കാലത്തിനൊപ്പം പായുന്ന പലതും കാണുവാനും കേള്‍ക്കുവാനും ഇനി എനിക്ക് വയ്യേ ...എന്ന് നിശബ്ദമായി കരഞ്ഞു പണി മുടക്കിതുടങ്ങുന്ന കണ്ണുകളും കാതുകളും ......,
ബഹുമാന പുരസ്‌കരം എന്നോണം എഴുനേറ്റു നിന്ന് മരണത്തിനെ സ്വാഗതം ചെയ്യുന്ന നാഡി ഞരമ്പുകളും ..........,അങ്ങനെ എത്ര എത്ര അടയാളങ്ങള്‍ .
“ആത്മഹത്യക്ക് ദൂരം ഒരു പ്രശ്നമല്ല താനും ...!”
മുന്നോട്ടു പായുന്ന വാഹനമാണ് ജീവിതം അതിലെ ഒരു സഞ്ചാരി ഞാനും പിന്കടന്നുപോയ പലതും അവ്യക്തമാണ് ഓര്‍ത്തെടുക്കുമ്പോള്‍ പല മുഖങ്ങളും അപ്പാടെ മറന്നുപോയിരിക്കുന്നു .....
മറവി ഓരോരുത്തര്‍ക്കും കാലം നല്‍കിയ അനുഗ്രഹവും അതോടൊപ്പം തന്നെ ശാപവും !
പലപ്പോഴും എന്നെ തന്നെ നോക്കി ഞാന്‍ ചോതിച്ചു ആരാണ് നീ ?
ഞാന്‍ “ഞാന്‍” ആണെന്ന് പലവുരി എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചിട്ടും 
വീണ്ടും ബോധ മനസ് എന്നോട് മന്ത്രിക്കുന്നു ആരാണ് നീ ?
എന്നെ തന്നെ നോക്കി വീണ്ടും ഞാന്‍ ചോതിച്ചു 
നീ എന്തിനു വേണ്ടി ജീവിക്കുന്നു ?
സ്വയം ഉരുകി തീരുന്ന മെഴുകുതിരിയാണ് ഞാന്‍ 
സ്വയം ഉരുക്കി തീരുന്ന ഒരു മെഴുകുതിരിയായോ നീ ? അല്ല ഉരുകിതീരുന്ന മെഴുകുതിരി അവസാന നാളം വരെയും മറ്റുള്ളവര്‍ക്ക് പ്രകാശം ദാനം ചെയ്യുന്ന ആ മെഴുകുതിരി എവിടെ നീ എവിടെ ? ഒരു മെഴുകുതിരി ആകുവനെകിലും ശ്രമിക്കു നീ 

നീലയും കറുപ്പുമായി
നിന്നില്‍ പ്രവഹിച്ചപ്പോള്‍
നീ പറഞ്ഞു
എന്റെ കവിതയ്ക്ക് നിറം പോരെന്നും ,
എന്റെ എഴുത്തില്‍ ജീവനില്ലെന്നും!

എന്റെ ഹൃദയം കീറി മുറിച്ചു
ചുടു നിണം കൊണ്ട് ഞാന്‍
എന്‍ തൂലിക തന്‍ മഷി നിറച്ചു
നിനക്കായി വീണ്ടും എഴുതിയപ്പോള്‍
ചുവപ്പ് നിറം നിനക്കരോജകമാനെന്നും ,
കണ്ണിനസൌകര്യമാനെന്നും -
പറഞ്ഞു നീ ഒഴിഞ്ഞു ...
അറിയാന്‍ നിനക്ക് താല്പര്യം –
ലവലേശം ഇല്ലെന്നു തിരിച്ചറിയാതെ
ഹൃദയം കീറി മുറിച്ച ഞാനോ ?
വെറുമൊരു വിഡ്ഢി
**************************

Photo: എന്റെ കവിത ,
അത് ഞാന്‍ ഞാനായിരുന്നു ...
 ഉള്ളില്‍ എങ്ങോ ?
കെട്ടി കിടക്കുന്ന നിരാശ തന്‍ കൂമ്പാരം 
അണപൊട്ടിയോഴുകി ,മിഴിനീരായി ,
രൂപമാറ്റം വന്നവ അക്ഷരങ്ങളായി ,
നീലയും കറുപ്പുമായി 
നിന്നില്‍ പ്രവഹിച്ചപ്പോള്‍ 
നീ പറഞ്ഞു 
എന്റെ കവിതയ്ക്ക് നിറം പോരെന്നും , 
എന്റെ എഴുത്തില്‍ ജീവനില്ലെന്നും!

എന്റെ ഹൃദയം കീറി  മുറിച്ചു  
ചുടു നിണം കൊണ്ട് ഞാന്‍ 
എന്‍ തൂലിക തന്‍ മഷി നിറച്ചു 
നിനക്കായി വീണ്ടും എഴുതിയപ്പോള്‍  
ചുവപ്പ് നിറം നിനക്കരോജകമാനെന്നും ,
കണ്ണിനസൌകര്യമാനെന്നും -
പറഞ്ഞു നീ ഒഴിഞ്ഞു ...
അറിയാന്‍ നിനക്ക് താല്പര്യം –
ലവലേശം ഇല്ലെന്നു തിരിച്ചറിയാതെ 
ഹൃദയം കീറി മുറിച്ച ഞാനോ ?
വെറുമൊരു വിഡ്ഢി 
**************************
ജിസ്മിന കരീം
ഇന്ന് ഞാന്‍ തീര്‍ത്തും തനിച്ചാണ് 
ഏകാന്തതയുടെ തടവറയിലെ പുതിയ താമസക്കാരി
എന്നെ ഇന്ന് ഒന്നും ഭ്രമപെടുത്തുന്നില്ല 
എന്നെ ഇന്ന് ഒന്നും ഭയപ്പെടുത്തുന്നില്ല 
തികച്ചും ഒരു ഏകാന്തവാസം 
മരിച്ചു മരവിച്ച എന്റെ മോഹങ്ങള്ക്കായി 
ഞാന്‍ തീര്‍ത്ത കല്ലറയില്‍ അവര്‍ ഉറങ്ങുന്നു ശാന്തമായി
ഇന്നെനിക്കു മോഹങ്ങള്‍ ഇല്ല ,കൂട്ടിനു സ്വപ്നങ്ങളും ഇല്ല 
കൈത്താങ്ങായി നീയും ഇല്ല 
എങ്കിലും ഈ ഏകാന്തത എനിക്ക് സമ്മാനിച്ച 
തടവറ ഇന്നെനിക്കു ഏറെ പ്രിയപെട്ടതാണ്
കരയാനോ ചിരിക്കാനോ ഇന്ന് അറിയാത്ത എന്റെ മനസ്സിന്
കിട്ടിയ സമ്മാനം
അതാണ്‌ നീ ....
രക്തം പൊടിയാതെ ഞാന്‍ തൂലിക കൊണ്ട് കൊന്നൊടുക്കിയ സങ്കടങ്ങള്‍ ഇന്ന് പ്രേതമായിവന്നെന്നെ ഭയപ്പെടുത്തുന്നു...............................................................................
ജിസു