പൂമുഖം

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

വാശി കളഞ്ഞു സ്നേഹികുക ....പരസ്പരം തോറ്റു കൊടുക്കാനും തയ്യാറായാല്‍ പിണക്കം സ്നേഹത്തിന്റെ ആഴം കൂട്ടും തീര്‍ച്ച ...ഞാന്‍ വലിയവന്‍ ഞാന്‍ വലിയവള്‍ എന്നാ ഭാവം ഉപേക്ഷികുകയാനെകില്‍ 
പ്രണയം സ്നേഹം കൊണ്ട് സ്വര്‍ഗം ഭൂമിയില്‍ തീര്‍ക്കാം
വിജനതയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ .....
അരികില്‍ ഒരല്പ സ്ഥലം ബാക്കി ........
സ്വപ്നം പോലെ നീയും ..........
സംഗീതം പോലെ നിന്‍ പ്രണയവും 
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചതു മിച്ചം ........
വരാന്നു പറഞ്ഞിട്ടാണ് എങ്കില്‍ വന്നതുമില്ല .......
ഫോണും നോക്കി ഇരുന്നു തളര്‍ന്നു .......
തിരയെണ്ണി തിരയെണ്ണി മടുത്തു .......
എവിടെയാണ് നീ ......

നിനക്കായ്‌


സൂര്യനും ,ചന്ദ്രനും 
മാറിമാറി വന്നുപോയ്‌ ...
ശിശിരവും ,ഹെമന്ധവും 
മാറിമാറി വന്നുപോയ്‌ ........
നീ വരുമെന്നോര്‍ത്തു,
നിനക്കായ്‌ ഞാന്‍ -
കത്തുവേച്ചോരാ പനിനീര്‍പ്പൂക്കള്‍ ..
കാലത്തിന്റെ ലീലാ വിലാസങ്ങളില്‍,
ഇതള്‍ കൊഴിഞ്ഞു പോയതെന്‍
കുറ്റമാണോ പ്രിയതമാ .....
സത്യം പറയുന്നവരെ സമൂഹം ഭ്രാന്ധി എന്ന് വിളിക്കും ...
സത്യമെഴുതുന്ന എന്റെ കൈകളെ നിങ്ങള്‍ തല്ലി ഒടിക്കും .....
സത്യത്തിലേക്ക് നടന്നടുകുന്ന എന്റെ കാലുകള്‍ നിങ്ങള്‍ വെട്ടികളയും 
അതൊരു സമൂഹ സത്യമാണ് 
ആര്‍ക്കും പിടികില്ല
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മടുത്തു എനികീ ജനാതിപത്യവും ,
രാഷ്രീയ നാടകവും .
സത്യവും മിത്യയുമറിയാതെ 
ആരോക്കയോ 
എന്തൊക്കയോ കുത്തി കുറിക്കുന്നു 
പത്രധര്‍മം 
റേറ്റിങ്ങില്‍ മുങ്ങാം കുഴി ഇട്ടു 
അല്പം ശ്വാസത്തിനായി നിലവിളിചീടുന്നു 
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മഴക്കാലമല്ലേ 
കുളിര്‍ തെന്നല്‍ വീശിയില്ലേ 
ഒരു കുഞ്ഞു മോഹമെന്‍ 
ഉള്ളില്‍ തളിര്ത്തില്ലേ 

ആരാരും കാണാതെ 
ആരാരും അറിയാതെ 
ഞാന്‍ കണ്ടോരായിരം 
കനവുകള്‍ മിഴിപൂട്ടിയില്ലേ 

ഒഴുകി തുടങ്ങിയോരെന്‍
മിഴിനീര്‍ കണങ്ങള്‍ ,‍
ഉപ്പില്‍ രുജിയെന്‍
വദനങ്ങളില്‍ നല്‍കിയില്ലേ

പൊട്ടിതകര്‍ന്നോരാ
വളപോട്ടുകള്‍
റാന്ധലില്‍ വെച്ചിണക്കി
ചേര്‍ത്തപ്പോള്‍ മുഴച്ചില്ലേ

സാന്തോനമായ്‌ മെല്ലെ എന്നെ
തലോടിയോരാ
കൈകളില്‍ വീണു
ഞാനും മയങ്ങി 
എന്നിലെ എന്നെ ഞാന്‍ 
എഴുതി കൊണ്ടേ ഇരുന്നു .
ഓരോ നാളും എഴുതി തീരുമ്പോള്‍ 
അക്ഷര മുത്തുകള്‍ കണ്ണുനീര്‍ മണികളുമായി 
കലര്‍ന്ന് 
വൃത്തിഹീനമായികൊണ്ടിരിക്കുന്നു .
എന്റെ തൂലിക മരിച്ചു കൊണ്ടിരിക്കുന്നു ഞാനും 
പ്രാണവായു നഷ്ടമാവുമോ എന്നറിയില്ല എനിക്കിപ്പോഴും 
ദൈവത്തിനോട് ഇരു കൈകളും നീട്ടി യാചിക്കുന്നു 
എന്റെ ജീവന്‍ എടുത്തു എന്റെ പ്രണവായുവിനെ സംരക്ഷിക്കാന്‍ 
എങ്കില്‍ എന്റെ തൂലിക മരിക്കയില്ല 
അവ ജീവിക്കും നിന്നിലൂടെ 
എന്റെ ജന്മം സഫലമായി എന്ന സന്തോഷത്തില്‍ ഞാനും
ചിറകടിച്ചു 
പറക്കാന്‍ മോഹിച്ചു 
ഒടിഞ്ഞ ചിറകുകള്‍ 
വേദനിച്ചതും 
കണ്ണില്‍ നിന്ന് 
ചുടുചോര പോടിഞ്ഞതും 
അറിഞ്ഞില്ല
ഉയരത്തില്‍ ഉള്ളോരാ
മരക്കൊമ്പ് നോക്കി
തന്റെ മോഹത്തിന്‍
ചിറകിലേറി
വിഡ്ഢിയാം ആക്കിളി
പിന്നെയും പിന്നേം
പറന്നുയര്‍ന്നു
ഒടുവില്‍
അവശയായ്‌ തളര്‍ന്നു
ഏതോ
കഴുകന്റെ പിടിയിലമറന്നു
പാവം
ആക്കിളിതന്‍ മോഹങ്ങളും സ്വപ്നങ്ങളും 
അവള്‍ 
പതിനാറു തികഞ്ഞതും 
പരുവമെത്തിയതും അറിഞ്ഞില്ല !
പെണ്ണ് കാണാന്‍ വന്ന ചെക്കനെ 
നോക്കി നിറകണ്ണുകളോടെ ,
വാതിലിന്‍ പിന്നില്‍ മറഞ്ഞവള്‍ .
നാണം കൊണ്ട് കവിള്തുടുതെന്നുപ്പ ...
പെടികൊണ്ടോടി മറഞ്ഞെന്നുമ്മ .......
കാമ വെറിയോടടിമുടി നോക്കി പുയ്യാപ്ല ...
പെണ്ണെ പതിമൂന്നില്‍
രണ്ടു പെറ്റു ഞാന്‍ എന്നുമ്മാമ്മ ....
എഴുതി തീരാത്ത പുസ്തകം മടക്കി
ആരോ വാരി ഉടുപ്പിച്ച സാരിതലപ്പുകൊണ്ട്
കണ്ണുനീര്‍ ഒപ്പി കടന്നു ചെന്നു മണിയറയില്‍ !
അവള്‍ക്കത് മണിയറയോ അതോ
തന്റെ മോഹത്തിന്‍ കൊലയറയോ
കാലം കഴിഞ്ഞതും കാലം പോയതും
അറിഞ്ഞില്ല പാവമാ പെണ്കൊടി .
അപ്പുറത്തെ തൊഴുത്തിലെ
നീലിപശുവിനും പേറ്റുനോവായിരുന്നു
മാസം തികഞ്ഞത് പെറ്റു
മാസം തികയാതവളും
പതിനേഴാം വയസില്‍ അവള്‍ മരിച്ചു
അമ്മയില്ലാ ബാല്യവും പേറി
ഒരു കുഞ്ഞു തേങ്ങല്‍
മാത്രം ബാക്കിയായ്‌ 

മാടും പെണ്ണും


കാറും കോളും നിറഞ്ഞ
വാനത്തിനു കീഴെ ,
ഒരു തുണ്ട് ഭൂമി
സ്വന്തമായി ഉള്ളവന്‍
മാടിനെ വാങ്ങി!
വളര്‍ത്തി തുടുപ്പിച്ചു
ചന്തയില്‍ വിറ്റപ്പോള്‍ ,
ആവശ്യക്കാര്‍ ഏറെ
കൈ നിറയെ പണവുമായവന്‍
സ്വന്തം മണ്ണില്‍ തലച്ചായ്ച്ചു.
* * *
ജീവനും ശ്വാസവും നല്‍കി ,
പോറ്റി വളര്‍തിയോരാ ......
പെന്മാണിയെ,
കല്യാണ ചന്തയില്‍ നിര്‍ത്തിയപ്പോള്‍
ആര്‍ക്കും വേണ്ടാത്തോ-
രതിക പാറ്റായി
നിന്നു അവള്‍ നാളുകള്‍ ഏറെ
കണ്ണീരും പ്രാര്‍ത്തനയും വഴിപാടുമായി !
ഉള്ള ഒരുപിടിമണ്ണും
വിറ്റുപെറുക്കി
പൊന്നും ,പണവും, പെണ്ണും
കൊടുത്ത് എന്നിട്ടും
കുറഞ്ഞു പോയെന്നാരോ ....
* * *
മാടും പെണ്ണും തമ്മില്‍ എന്തെ
വിപരീതാനുപാതമായി!
മനുഷ്യനെക്കാള്‍ മൃഗത്തിനെന്തേ
വിലവന്നു!
* * *
എല്ലാം കഴിഞ്ഞവന്‍
തലചായ്ക്കാനൊരു പിടി മണ്ണില്ലാതെ ,
അവസാനം
ആറടി മണ്ണുമാത്രം അവനു സ്വന്തം .
***************************************************
പ്രണയം ജനിക്കുമ്പോള്‍ ,
സ്വപ്നം ജനിക്കുന്നു ....
പ്രണയം മരിക്കുമ്പോള്‍ ,
കവിത ജനിക്കുന്നു .......
ഓരോ വരിയിലും 
ആരുടെയോക്കയോ കണ്ണുനീര്‍
വീണു നനഞ്ഞിരിക്കാം
അവ ചവിട്ടി മെതിച്ചു നീ
നടന്നകലുമ്പോള്‍
സൂക്ഷിക്കുക
തെന്നി വീഴാതിരിക്കാന്‍
******************
കൊതിതീരെ വരയ്ക്കുവാന്‍ 
അവനു ഞാനൊരു ചുമര്‍ നല്‍കി ,
അവനതില്‍ 
കൂര്‍ത്ത കത്തികൊണ്ട് കുത്തി വരച്ചു ,
അവനറിയില്ലല്ലോ അവനു ഞാന്‍ സ്നേഹപൂര്‍വ്വം 
വരയ്ക്കുവാന്‍ കൊടുത്തതു 
എന്റെ ഹൃദയമായിരുന്നു എന്ന് ......
വേദന കൊണ്ട് പുളഞ്ഞിടും ,
രക്തം പോടിഞ്ഞിട്ടും ,
കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടും ,
അവന്റെ സന്തോഷത്തിനായി
എന്റെ ഹൃദയം വിട്ടുകൊടുത്തു
അവനതില്‍ കോറിവരച്ചു -
ആഹ്ലാതം കണ്ടെത്തിക്കോട്ടേ .....
എന്റെ അവസാന ശ്വാസം വരെയും !
*********************************

ഒരിക്കല്‍ എങ്കിലും വന്നിടുമോ


************************
തെളിയാത്ത തൂലിക കൊണ്ട്
ഞാന്‍ എന്‍
ഹൃദയത്തില്‍ കോറി വരച്ചു
നിന്‍ ചിത്രം .......
പുനജിരിക്കും നിന്‍ മുഖം എന്‍
മനസ്സില്‍ ഒരു മഞ്ഞു കണമായ്
നിറഞ്ഞു നിന്നു.....
നിന്‍ നിറയും കണ്ണുകള്‍ എന്റെ
ഉള്ളില്‍ ഒരു നേര്‍ത്ത നൊമ്പരമായ്
തെളിഞ്ഞു വന്നു ........
നാം കണ്ടോരായിരം കിനാവുക്കള്‍ ഒക്കയും
ആശതീരാതെ മരണം പുല്കിയല്ലോ ...
ഒരു നോക്കു കാണുവാന്‍ വന്നിടുമോ ?
ഇനി ഒരുനാള്‍ എങ്കിലും എന്റെ മുന്നില്‍
തെളിയുന്ന തൂലിക കൊണ്ട് ഞാന്‍
നിന്‍ ചിത്രം ഇനി -
ഒരിക്കല്‍ ,ഒരിക്കല്‍ എങ്കിലും
എന്‍ ഹൃദയത്തില്‍ വരച്ചോട്ടെ !!!!!
**********************

ഇനിയെങ്കിലും മരിച്ചിരുന്നെങ്കില്‍


*************************************************************
നിവര്‍ന്നു നില്‍ക്കാനാവാതെ
ആരോ കൈപിടിച്ചു നടത്തിയ 
ബാല്യത്തിനും സ്മരണയോതി ,
കൌമാരത്തില്‍ പടവുകള്‍ 
ഓരോന്നോരോന്നായി ചവിട്ടി മെതിച്ചു 
കയറി ചെന്നതോ നാശത്തിന്‍ മൂര്താവില്‍ !
യവ്വനം എന്നില്‍ വിത്തുപാകാനോരുങ്ങുoപോഴേ 
ഞാന്‍ ഒരു പാഴ് മര്ഭൂമി ആയിമാറിയിരുന്നു .
ആരോ ചെയ്തു കൂട്ടിയപാപം കണക്കെ ഞാന്‍
എന്നെത്തന്നെ ശപിച്ചു കഴിച്ചു കൂട്ടി ,
സഹശ്ര കണക്കിനു നാഴികകള്‍ .
ശുദ്ധജലം വറ്റുമെന്‍ മനസാം മരുഭൂവില്‍
കൊത്തിക്കിളച്ചു തടമെടുത്തു -
മോഹത്തിന്‍ വിത്തുപാകിയാരോക്കയോ
മുളച്ചതും തളിര്‍ത്തതും ഞാനറിഞ്ഞു
കണ്ണുനീരിനാല്‍ വെള്ളവും ദുഃഖത്തിനാല്‍ വളവും
നല്‍കിയതു കൊണ്ടാകുമോ ?
പൂവിടും മുമ്പേ എന്‍ മോഹങ്ങള്‍
കരിഞ്ഞുണങ്ങി പോയത് !
ശാപം കിട്ടിയ ഓര്‍മകളെ നിങ്ങള്‍
ഇനിയെങ്കിലുമൊന്നു മരിച്ചെങ്കില്‍!
നിങ്ങള്‍ക്കായി ഞാന്‍ ഒരു
സ്മശാനം തീര്‍ത്തേനെ ...
ഒരിക്കലും പൊട്ടാത്ത വിശ്വാസത്തിന്‍
കരിങ്കല്ലു കൊണ്ടൊരു ചുറ്റുമതിലും !
**************************

ഉത്തരം


***************************
അഞ്ചാം തരത്തില്‍ 
അവസാന ഇരിപ്പിടത്തില്‍ 
ചിന്താകുലനാം 
ഉണ്ണിയോടദ്യാപകന്‍ 
ഇതിന്റെ ഉത്തരമെന്താ ?

ചിന്ത തന്‍ കൊടുമുടിയില്‍ 
യാഥാര്തിയത്തിലേക്ക് 
ഉത്തരം മുഖം തിരിഞ്ഞു
നില്‍ക്കും അവനോടു
നാളെ അച്ഛനെയും കൂട്ടി വരൂ ..
.
അമ്മതന്‍ മടിയില്‍
തലവെച്ചു പലകുറി
കരഞ്ഞും വശി പിടിച്ചും
നേടാനാവാത്ത ആ ഉത്തരം ?
അച്ഛന്‍ ...............
മഞ്ഞുതിരും യാമങ്ങളില്‍ 
നിറഞ്ഞ കണ്‍തടവുമായി 
ഞാന്‍ അലഞ്ഞു 
മഞ്ഞു പോഴിഞ്ഞിട്ടോ 
ഇരുള്‍ മൂടിയിട്ടോ എന്റെ കണ്ണുനീര്‍ ആരും കണ്ടതില്ല 
തൊണ്ടയില്‍ കുരുങ്ങിയ തേങ്ങലുകള്‍ 
പുറം ലോകം കേണ്ടതുമില്ല
ആശയ ദാരിദ്രിയമോ 
അക്ഷര ദാരിദ്രിയമോ 
എനിക്ക് ..
എന്തായാലും ദാരിദ്രിയത്തിന്റെ കൊടുമുടിയില്‍ 
ഞാനിപ്പോള്‍ വെയില്‍ കായുകയാണ്
നിലാവിനെ ചുംപിക്കും 
നിശാഗന്തിപൂവേ .......
രാത്രിതന്‍ നിഗൂടതയില്‍ വിരിയും 
നിന്നെ ഞാന്‍ എന്‍ 
നെറുകയില്‍ ചൂടിക്കോട്ടേ ...
ഏറ്റവും നല്ല ജനാതിപത്യ രാജ്യം ഇന്ത്യ ,കൂടുതല്‍ ദരിദ്ര ജനങ്ങളും ഇന്ത്യയില്‍ .ദിനം പ്രതി ഏറ്റം കൂടി വരുന്ന രാഷ്രീയ പാര്‍ട്ടികള്‍ പല പല നിറത്തിലും ഡിസൈനിലും ഉള്ള കൊടിമരങ്ങള്‍ ,മതങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങളും പള്ളികളും മുസ്ലീം പള്ളികളും അവര്‍ക്കും ഉണ്ട് കൊടിമരങ്ങള്‍ .കൊടിമരങ്ങള്‍ കെട്ടാന്‍ മത്സരിക്കുന്ന ഇന്ത്യ .
ഓരോ രാഷ്രീയ പാര്‍ട്ടിയും കൊടിമാരങ്ങല്‍ക്കുവേണ്ടി ദിനം പ്രതി ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് ഓരോ മതവും ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് .
ഉടുതുണിക്ക് മരുതുണിമാറ്റിയിടാന്‍ ഇല്ലാത്ത ലക്ഷ കണക്കിന് ആളുകള്‍ വസിക്കുന്ന നമ്മുടെ ഇന്ത്യയില്‍ .രാഷ്ടീയ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും കൊടിതോരണങ്ങള്‍ കെട്ടാന്‍ ഒരു വര്ഷം ഉപയോകിക്കുന്ന തുകയോ തുണിയോ ഉണ്ടെകില്‍ ഒരു പക്ഷെ അഞ്ചു വര്‍ഷത്തേയ്ക്ക് ഈ പറഞ്ഞ ലക്ഷ കണക്കിന് ആളുകള്‍ ഉടുതുണിക്ക്‌ മരുതുനി മാറ്റി ഇടാന്‍ കഴിയാത്തവര്‍ ഉണ്ടാകുമായിരുന്നില്ല .
ചുമ്മാ തോന്നിയ ഒരു ഭ്രാന്തന്‍ ചിന്ത
 

പ്രിയനായ്

Photo: ഒരു  പൂ പോലെ ഞാനും 
പൂങ്കാറ്റായ് നീയും 
ഇണങ്ങിയും പിണങ്ങിയും
നടന്ന കാലം 

ഓര്‍മ്മകള്‍ മാത്രം
ബാക്കി വെച്ചു നീ നടന്നു 
ഇനിയൊരു വരവില്ലെന്നു ചൊല്ലി 
നിറയും മിഴിയുമായ് 

പിടയും എന്‍ ഉള്ളിലെ 
വെമ്പല്‍ നീ കേട്ടതില്ല 
നിറയും എന്‍ കണ്‍-
കോണുകള്‍ നീ കണ്ടതില്ല 

മുഖം തിരിഞ്ഞിരിക്കും 
എന്നോടൊന്നും 
പറയാതെ മൌനമായ് നീ 
വിടചൊല്ലി അകന്നു 

ആള്കൂട്ടതില്‍ പലവുരി ഞാന്‍ 
നിന്നെ തിരഞ്ഞെങ്കിലും 
നീ എന്റെ കണ്ണില്‍ നിന്നോ-
ത്തിരി ദൂരം പോയിമറഞ്ഞിരുന്നു 

എങ്കിലും 
എന്‍ ഇടനെഞ്ജില്‍  നീ 
എന്റെ അരികത്തായ് 
എന്‍ പ്രാണനായ് കൂട്ട് നിന്നു.
ഒരു പൂ പോലെ ഞാനും
പൂങ്കാറ്റായ് നീയും
ഇണങ്ങിയും പിണങ്ങിയും
നടന്ന കാലം

ഓര്‍മ്മകള്‍ മാത്രം
ബാക്കി വെച്ചു നീ നടന്നു
ഇനിയൊരു വരവില്ലെന്നു ചൊല്ലി
നിറയും മിഴിയുമായ്

പിടയും എന്‍ ഉള്ളിലെ
വെമ്പല്‍ നീ കേട്ടതില്ല
നിറയും എന്‍ കണ്‍-
കോണുകള്‍ നീ കണ്ടതില്ല

മുഖം തിരിഞ്ഞിരിക്കും
എന്നോടൊന്നും
പറയാതെ മൌനമായ് നീ
വിടചൊല്ലി അകന്നു

ആള്കൂട്ടതില്‍ പലവുരി ഞാന്‍
നിന്നെ തിരഞ്ഞെങ്കിലും
നീ എന്റെ കണ്ണില്‍ നിന്നോ-
ത്തിരി ദൂരം പോയിമറഞ്ഞിരുന്നു

എങ്കിലും
എന്‍ ഇടനെഞ്ജില്‍ നീ
എന്റെ അരികത്തായ്
എന്‍ പ്രാണനായ് കൂട്ട് നിന്നു.
ഏകാന്തതയെ നിന്നോടെനികിന്നു 
എന്തിഷ്ടമാണെന്നോ 

നിഴലുറങ്ങും വഴികളില്‍ 
നിലാവ് പെയ്യും യാമത്തില്‍ 
നിന്നോടൊപ്പം കൂടി ഞാന്‍ എന്‍
ജീവിതത്തിന്‍ തമ്പുരു മീട്ടുന്നു 

ഏകാന്തതയെ നിന്നോടെനികിന്നു 
എന്തിഷ്ടമാണെന്നോ

നിഴല്‍

പിച്ച വെച്ചു നടക്കുന്ന നാള്‍ വഴികളില്‍ 
അച്ഛന്റെ കൈകളില്‍ മുറുകെ പിടിച്ചും 
അമ്മതന്‍ നിഴലില്‍ സുഖ നിദ്ര കൊണ്ടും 
കൌമാരത്തിന്‍ വിരലുകള്‍ 
യവ്വനത്തെ തോട്ടീടുമ്പോള്‍ 
കാമുകന്റെ നിഴലില്‍ എല്ലാം മറന്നും 
അമ്മയെന്ന സത്യത്തെ തള്ളി പറഞ്ഞും 
അച്ഛന്‍ എന്ന ദൈവത്തെ നുള്ളി നോവിച്ചും 
വെട്ടി പിടിച്ചു നീ നേടിയ ജീവിതം 
തട്ടി തെറിപ്പിച്ചു കാലം എന്നാ കാലന്‍ !
നിന്‍ ജീവിതം ഹോമിച്ചു നല്കിയോരാ ജീവനെ
നിന്‍ നിഴലില്‍ കിടത്തി ജീവിതം നല്‍കുമ്പോള്‍
അറിയുന്നു നീ നിന്‍ അമ്മതന്‍ നിഴലിന്റെ മഹത്വം.
ചിലരെ നമ്മള്‍ ചിലര്‍ക്ക് പരിചയപ്പെടുത്തും 
അവസാനം അവരായി
അവരുടെ പാടായി 
നമ്മള്‍ പുറത്തായി 
സൌഹ്ര്തത്തില്‍ നിന്നും പ്രണയത്തിലെക്കുള്ള ദൂരം വളരെ ചെറുതും മനോഹരവും ആണ് .
എന്നാല്‍ പ്രണയത്തില്‍ നിന്നും സൌര്തത്തിലെക്കുള്ള അകലം ദുര്‍ഗാടം ഏറിയതും  അനന്ധവുമാണ് .