പൂമുഖം

2013 ജൂലൈ 25, വ്യാഴാഴ്‌ച

കല്‍തുറുങ്കില്‍ അടക്കപെട്ടവള്‍

എന്നും എനിക്ക് ചുറ്റും ഓരോരോ മതില്‍ കെട്ടുകള്‍ ഉണ്ടായിരുന്നു.സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാന്‍ ഏതോരു പെണ്ണിനേം പോല ഞാനും ഏറെ ആഗ്രഹിച്ചു.
വീട്ടില്‍ കല്യാണാലോചനകള്‍ തക്ര്യതിയില്‍ നടക്കുന്നു.അവനതു കാണുമ്പൊള്‍ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു .എന്റെ നിശബ്ദദ ആയിരുന്നു അവന്റെ ഏറ്റവും വലിയ ദുഃഖം.പലപ്പോഴും ഇറങ്ങിച്ചെല്ലാന്‍ അവനെന്നോട് ആവശ്യപെട്ടിരുന്നു. വീട്ടുകാരോടുള്ള സ്നേഹത്താല്‍ കടപ്പാടിനാല്‍ എനിക്കത് കഴിഞ്ഞിരുന്നില്ല.അന്ന് അവനെന്റെ വീട്ടില്‍ കയറി വന്ന നിമിശം "ദുഷ്ടന്‍ ഇവിടേം വന്നല്ലോ "
അവനെന്റെ ഉപ്പനോട് പറഞ്ഞു :എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ് വിവാഹം കഴികനാഗ്രഹിക്കുന്നു.
എന്താ ഓന്റെ പേര്??
വിശാല്‍..
ഞമ്മള് ഒരു മുസല്മാനുമാത്രേ ഞമ്മള മോളെ നിക്കാഹു ചെയ്തു കോടുക്കു നമ്മക് ജീവനുണ്ടെങ്കില് ഇതു നടകില്ല ,മോളേ ജമീല ................. ഉണക് ഉപ്പാനെ വേണോ? ഓന വേണോ ?'
എനിക്ക് ഉപ്പയമതി (എത്രയും പറഞ്ഞു ഞാന്‍ എന്റെ മുറിയുടെ വാതില്‍ കൊട്ടിയടച്ചു )
നിറകന്നുകളോടെ അവനെന്റെ വീടിന്റെ പടിയിറങ്ങി "എന്തൊക്കെ ആയിരുന്നാലും എനികവനെ ഒത്തിരി ഇഷ്ടമായിരുന്നു.............. "
കഥയറിഞ്ഞു വീട്ടുകാരും നാട്ടുകാരും ഒരേ സ്വരത്തില്‍ ഗര്‍ജിച്ചു "ഡി നീ എന്തായാലും പ്രേമിച്ചു നിനക്കൊരു മുസല്‍മാനെ കിടീലെടി പ്രേമിക്കാന്‍.............. "
//പിന്നെ സ്നേഹിക്കുമ്പോള്‍ ജാതിയും മതവും നോക്കി അല്ലെ സ്നേഹിക്കുക .അടുതപ്രവശ്യമാകട്ടെ ഒരു മുസല്‍മാനെ നോക്കി സ്നേഹിക്കാം //എന്നു പറയണമെന്ന് വിചാരിച്ചെങ്കിലും ഞാനതെന്റെ മനസ്സില്‍ ഒളിപിച്ചു അടുത്ത പ്രാവശ്യം മുസല്‍മാനെ നോക്കി സ്നേഹിച്ചിട്ടു പറയാം അതല്ലേ നല്ലത്....................
അന്നുമുതല്‍ ഞാനൊരു മുസല്‍മാനെ നോക്കി ഇറങ്ങി ഇന്നും അന്വേഷിക്കുന്നു..............
നോട്ട്:നമ്മള്‍ എത്ര പുരോഗമിച്ചാലും ,ശാത്രം എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും ജാതിയുടെയും മദതിന്റെയും വൃത്തികെട്ട കെട്ടുപാടുകള്‍ നമ്മളെ വിട്ടു പോകില്ല എന്നതാണ് പരമാര്‍ത്ഥം എന്നും നമ്മള്‍ ജാതിയുടെയും മദതിന്റെയും കല്‍തുറുങ്കില്‍ ആയിരിക്കും

1 അഭിപ്രായം: